നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടത്തിന് ശേഷമാണ് ദീപയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ദീപക്ക് 2024 വരെ ഗവേഷണത്തിനുള്ള സമയം നീട്ടിനല്‍കാനും മുടങ്ങിയ ഫെലോഷിപ്പ് നല്‍കാനും തീരുമാനമായി. നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് വകുപ്പില്‍ നിന്ന് മാറ്റാനും തീരുമാനമായി.വി സി സാബു തോമസുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് ദീപ സമരം അവസാനിപ്പിച്ചത്.
ദീപ നിരാഹാര സമരം ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോഴാണ് പ്രതിപക്ഷ നേതാവ് സബ് മിഷനായി ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ദീപക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന് ശേഷവും സര്‍ക്കാര്‍ നടപടിയെടുത്തില്ല. നിയമങ്ങള്‍ മറികടന്നും മുന്‍വിധിയോട് കൂടിയുള്ളതുമായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു
'ടീച്ചര്‍ പറഞ്ഞതുപോലെ എനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായി. എന്നാല്‍ ഞാന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കും. സിപിഎമ്മാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നത്. എസ് എഫ് ഐക്കാര്‍ വിളിച്ച് എന്നോട് പറഞ്ഞിരുന്നു. ചേച്ചീ ഒന്നും വിചാരിക്കരുത്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് വിളി വരുന്നുണ്ടെന്ന്. ത
യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറിനെതിരെയും, നന്ദകുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ദീപ ഉയര്‍ത്തിയിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ വച്ച് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് അന്ന് വകുപ്പ് ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി ഡോ.
വളരെ ബോധപൂർവ്വമായിത്തന്നെ സാമൂഹിക തുല്യതയുടെ മൂല്യങ്ങൾ വിദ്യാഭ്യാസ മൂല്യങ്ങളായി നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവ്വകലാശാലകൾ. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ പെടുന്ന വിദ്യാർത്ഥികളേയും സ്ത്രീകളേയും തുല്യതയും സാമൂഹിക നീതിയും ഉൾക്കൊള്ളൽ രീതികളും ഉള്‍ക്കൊള്ളുന്ന ദൈനംദിന നടപടികളിലൂടെ ചേര്‍ത്തുപിടിക്കണം
ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലിരുന്ന് ആ വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ശ്രീനിവാസ് റാവു തന്നെ കടന്നുപിടിക്കാന്‍ ശ്രമം നടത്തിയത്. ഇയാളുടെ ഭാഗത്തുനിന്ന് നിരവധി പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വി സിയോടും നാനോ സെന്റര്‍ മേധാവി നന്ദകുമാര്‍ കളരിക്കലിനോടും പറഞ്ഞിരുന്നു
ഈ ചോരതിളപ്പ് തീർക്കേണ്ടത് ആ സിസ്റ്റത്തിന്റെ നെഞ്ചത്താണ്. അല്ലാതെ കൂടെപ്പഠിക്കുന്ന ആ പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത്.. അവളല്ല നിങ്ങളുടെ വർഗ്ഗശത്രുവെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേർത്തു.
ഇത്തരക്കാരെ ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല. അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.